Thursday, March 26, 2009

ഡോ.ബിജു ചങ്ങരംകുളത്ത്

സൈറ, രാമന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡോ.ബിജു കാണി ഫിലിം സൊസൈറ്റിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി ചങ്ങരംകുളത്തെത്തി.
കഥ പറയുന്നതല്ല,രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നതാണ് തന്റെ ചലച്ചിത്രസമീപനമെന്ന് അദ്ദേഹം പറഞ്ഞു.അമേരിക്കന്‍ സാമ്രാജ്യത്വം,ആഗോളവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നാം ധാരാളം സംസാരിക്കാറുണ്ടെങ്കിലും അതിനെതിരെ തുറന്നനിലപാടെടുക്കുന്ന ഒരുസിനിമ മലയാളത്തിലോ ഇന്ത്യന്‍ ഭാഷകളിലോ ഇതുവരെയും എന്തുകൊണ്ടു നിര്‍മ്മിക്കപ്പെട്ടില്ലെന്നത് വലിയ ചോദ്യമാണ്.’രാമന്‍’ എന്ന ചിത്രം അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രകടമായി എതിര്‍ക്കുന്നതായിട്ടുകൂടി പ്രതീക്ഷിച്ച പലകേന്ദ്രങ്ങളില്‍ നിന്നും അതിനോട് അനുകൂലസമീപനമല്ല ഉണ്ടായത്. ഇറാക്കിലെ ഒരു കുട്ടിമരിക്കുന്ന ചാനല്‍ ദൃശ്യം കാണുമ്പോള്‍ അതു മാറ്റി റിയാലിറ്റി ഷൊ കാണുന്നവര്‍ക്കു വേണ്ടിയല്ല താന്‍ സിനിമയെടുക്കുന്നത്.മലയാള സിനിമയില്‍ ചിത്രീകരിക്കപ്പെടുന്ന രാഷ്ട്രീയം ഉപരിപ്ലവവും കാല്പനികവും ഭൂതകാലാഭിമുഖ്യംപുലര്‍ത്തു ന്നതുമാണ്.നക്സല്‍ പ്രസ്ഥാനത്തിനു ശേഷം കേരളത്തില്‍ യാതൊരുവിധ രാഷ്ട്രീയ നിലപാടുകളും ഉണ്ടായിട്ടില്ല എന്ന രീതിയിലാണ് പല സംവിധായകരും തങ്ങളുടെ സിനിമയില്‍ രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്നത്. എം.സി.രാജനാരായണന്‍,പി.രാജഗോപാലമേനോന്‍,ഡോ.വി.മോഹനകൃഷ്ണന്‍,ശിവരാജന്‍,രഞ്ജിത്,രാജഗോപാല്‍ പള്ളിപ്പുറം,കുഞ്ഞുമോന്‍, വാസുദേവന്‍ അടാട്ട് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.

Sunday, March 15, 2009

‘കാണി‘ പ്രദര്‍ശനം:രാമന്‍&പുഴയുടെ സ്വപ്നം

കാണിഫിലിംസൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്22ന് കാലത്ത് 9.30ന് ചങരംകുളംകൃഷ്ണമൂവീസില്‍ വെച്ച് ഡോ.ബിജുസംവിധാനംചെയ്ത രാമന്‍ എന്നചിത്രവും ശ്രീദേവ് സംവിധാനംചെയ്ത പുഴയുടെ സ്വപ്നം എന്ന ഡൊക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.പ്രദര്‍ശനത്തെത്തുടര്‍ന്ന് ഡോ.ബിജുവുമായുള്ള മുഖാമുഖവും നടക്കും.